Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ireland Win

ഐറിഷ് വിപ്ലവം ; ഇന്ത്യക്കെതിരെ ചരിത്രമെഴുതി അയർലൻഡ്

ബെൽഫാസ്റ്റ്: ഇന്ത്യക്കെതിരായ ‌ടി20 പരമ്പര അയർലൻഡ് തൂത്തുവാരി. നിർണായകമായ രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര (2-0) അവർ സ്വന്തമാക്കിയത്. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങിയ ആദ്യ പരമ്പര കൂടിയാണിത്.

സ്കോർ: അയർലൻഡ് 154 /8 ഇന്ത്യ 153/9. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവർ വരെ നീണ്ട ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവിലാണ് ഒരൊറ്റ റണ്ണിന് ഇന്ത്യക്ക് വിജയം നഷ്ടമായത്. മുൻനിര തകർന്നപ്പോൾ 46 പന്തിൽ 55 റൺസുമായി തിലക് വർമ നടത്തിയ രക്ഷാപ്രവർത്തനമാണ് നിർണായകമായത്.

അവസാന ഓവറുകളിൽ ഹർഷിത് റാണ (10 പന്തിൽ 21), ശിവം ദുബെ (16 പന്തിൽ 20), അക്ഷർ പട്ടേൽ (18 പന്തിൽ 14) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ലോകചാമ്പ്യൻ പട്ടം നേടിയ ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ തോൽവി നേരിടേണ്ടി വന്നത് ടീമിന് തിരിച്ചടിയായി.

അയർലൻഡിനായി ജയ് മൂന്ദ്ര, മാറ്റ് ഹൊളാർഡ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത അയർലൻഡിനായി ഹാരി ടെക്ടർ (47 പന്തിൽ 53)അർധസെഞ്ചുറി നേടി. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സ് മികച്ച പ്രകടനം പുറത്തെടുത്തു.

 

Latest News

Corehub Up